വീണ്ടും നഷ്ടം; ലാഭമെടുപ്പിൽ ചുമപ്പണിഞ്ഞ് സൂചികകൾ

 

രാകേഷ് ജുന്‍ജുന്‍വാലയുടെ സ്റ്റാര്‍ ഹെല്‍ത്ത് ഐ.പി.ഒ. ഈ മാസം 30ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ഡിസംബര്‍ രണ്ടു വരെയാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 870- 900 രൂപയാണ് ഓഹരികള്‍ക്കു വില നിശ്ചയിച്ചിരിക്കുന്നത്.

തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ സൂചികകൾ. ഉച്ചയ്ക്കുശേഷം അനുഭവപ്പെട്ട വിൽപ്പനസമ്മർദമാണ് കാര്യങ്ങൾ വഷളാക്കിയത്. എണ്ണ, വാതകം ഓഹരികളുടെ നേട്ടം ഐടി, വാഹനം, ഉപഭോക്തൃ ഉൽപ്പന്ന ഓഹരികളുടെ നഷ്ടത്തിൽ മുങ്ങിപ്പോയി. അതേസമയം ബോർഡർ ഓഹരികൾ നിക്ഷേപകർക്ക് ആശ്വാസം പകർന്നു. കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത ലാറ്റന്റ് വ്യൂ, പേടിഎം ഓഹരികൾ ഇന്നും നേട്ടം തുടർന്നു. സെൻസെക്‌സ് 323.34 പോയിന്റ് ഇടിഞ്ഞ് 58,340.99ലും നിഫ്റ്റി 88.30 പോയിന്റ് താഴ്ന്ന് 17,415.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോർപ്പറേറ്റ് കമ്പനി ഓഹരികളുടെ പിൻമാറ്റം വിപണികളിൽ പ്രകടമായി.

നാളുകൾക്കു ശേഷം ഇന്നലെ അതിഗംഭീര തിരിച്ചുവരവ് കാഴ്ചവച്ച സൂചികകളാണ് വീണ്ടും നിക്ഷേപകരുടെ കണ്ണീരിന് കാരണമായത്. രാജ്യാന്തര വിപണികളിലെ നഷ്ടം പ്രാദേശിക സൂചികകളിൽ പ്രതിഫലിച്ചു. രാജ്യാന്തര എണ്ണ റിസർവിൽനിന്നു ക്രൂഡ് എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കമാണ് എണ്ണ, വാതക ഓഹരികളിൽ പ്രതിഫലിച്ചത്. യു.എസ്. ജി.ഡി.പി, പണപ്പെരുപ്പ റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കേ വിദേശനിക്ഷേപകർ വിപണികളിൽനിന്നു മാറി നിന്നതു തിരിച്ചടിയായി. ഇന്നു തുടക്കത്തിൽ നേട്ടമുണ്ടാക്കിയ പൊതുമേഖലാ ബാങ്ക്, മാധ്യമം ഓഹരികൾ ഉച്ചയോടെ പിന്നിലായി. ക്രിപ്‌റ്റോ കറൻസികൾക്കു നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കവും സൂചികകളിൽ നിർണായകമായി.

രാകേഷ് ജുൻജുൻവാലയുടെ സ്റ്റാർ ഹെൽത്ത് ഐ.പി.ഒ. ഈ മാസം 30ന് സബ്സ്‌ക്രിപ്ഷൻ ആരംഭിക്കും. ഡിസംബർ രണ്ടു വരെയാണ് ഓഹരികൾ സ്വന്തമാക്കാൻ അവസരമുള്ളത്. 870- 900 രൂപയാണ് ഓഹരികൾക്കു വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ദാതാക്കൾ എന്ന നിലയിലും രാകേഷ് ജുൻജുൻവാലയുടെ പിൻബലവും ഐ.പി.ഒയ്ക്കു കരുത്തേകും. കഴിഞ്ഞ ദിവസങ്ങളിൽ തകർന്നടിഞ്ഞ പേടിഎം ഓഹരികളുടെ തിരിച്ചുവരവ് നേട്ടമാണ്. വിപണികൾ സ്ഥിരത കൈവരിക്കുന്നതോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

പണപ്പെരുപ്പ ഭീതി വിപണികളെ വലിഞ്ഞുമുറുകുന്നുണ്ട്. സൂചികകൾ സ്ഥിരത കൈവരിക്കാനുള്ള ശ്രമവും തുടരുകയാണ്. വ്യാപാരാവസാനത്തോടെ ലാഭമെടുപ്പ് കടുക്കാനുള്ള സവധ്യതയുണ്ട്. യൂറോപ്പ് മേഖലയിൽ കോവിഡ് കേസുകൾ വർധിക്കുന്നതും ഓസ്‌ട്രേലിയ ലോക്കഡൗൺ നടപടികളിലേക്കു കടന്നതും കനത്ത തിരിച്ചടിയാണ്. സൗദി അരാംകോ കരാർ തടസപ്പെട്ടതിനെ തുടർന്നു നഷ്ടത്തിലേക്കു നീങ്ങിയ റിലയൻസ് ഓഹരികളും ഇന്നലെ തിരിച്ചുവരവ് കാഴ്ചവച്ചിരുന്നു. എന്നാൽ ഇന്നു വീണ്ടും നഷ്ടത്തിലായി. അരാംകോയുമായുള്ള 1,11,761 കോടി രൂപയുടെ ഓഹരി വിൽപ്പനയാണു പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചത്. രാജ്യത്തിന്റെ വിദേശ കരുതൽ ധനശേഖരം ഇടിയുന്നതു വിപണികളുടെ കരുത്തു ചോർത്തുന്ന ഘടകമാണ്. കരുതൽ ധനശേഖരം 76.3 കോടി ഡോളർ ഇടിഞ്ഞ് 64,011.2 കോടി ഡോളറിലെത്തിയെന്നു ആർ.ബി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്

രാജ്യത്തിനകത്തും പുറത്തും പണെപ്പരുപ്പം വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾക്കു പുറമേ ഭക്ഷേത്യതര വസ്തുക്കളുടെ വിലയും ദിനംപ്രതി കുതിക്കുകയാണ്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് അഞ്ചുമാസത്തെ ഉയരങ്ങളിലെത്തി നിൽക്കുന്നു. സെപ്റ്റംബറിലെ 10.66 ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറിൽ സൂചിക 12.54 ശതമാനം രേഖപ്പെടുത്തി. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്. തുടർച്ചയായി ഏഴാം മാസമാണ് സൂചിക രണ്ടക്കം കുറിക്കുന്നത്. കഴിഞ്ഞവർഷം ഇതേസമയം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.31 ശതമാനം മാത്രമായിരുന്നു.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളിൽ ഏട്ടെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. കോട്ടക് ബാങ്ക്, എൻ.ടി.പി.സി, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, എച്ച്.സി.എൽ. ടെക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ.എൻ ഓഹരികൾ നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ, ടി.സി.എസ്, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, സൺഫാർമ, മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമെന്റ്, നെസ്‌ലെ ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി, റിലയൻസ്, ഐ.ടി.സി, ഇൻഫോസിസ്, മാരുതി ഓഹരികൾ നഷ്ടം വരിച്ചു.


Previous Post Next Post